Skip to main content

ആറാട്ട് അണ്ണന്‍ വീണ്ടും രംഗത്ത്; രാഹുല്‍ വിഷയത്തില്‍ നിരപരാധിയാണെന്ന് അവകാശവാദം


തിരുവനന്തപുരം ∙ എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ക്കെതിരായ ലൈംഗികാരോപണങ്ങള്‍ക്കിടെ ‘ആറാട്ട് അണ്ണന്‍’ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി പ്രതികരണവുമായി രംഗത്തെത്തി. താന്‍ നിരപരാധിയാണെന്നും, പലപ്പോഴും സെക്‌സ് ചാറ്റ് നടത്തുന്നത് സ്ത്രീകളാണെന്നും പിന്നീട് അവര്‍ കേസ് കൊടുത്ത് കുടുക്കുകയാണെന്നും ആറാട്ട് അണ്ണന്‍ ആരോപിച്ചു.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് മേക്കപ്പ് ആര്‍ട്ടിസ്റ്റായ ട്രാന്‍സ്‌ജെന്‍ഡറിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസില്‍ നേരത്തെ തന്നെ സന്തോഷ് വർക്കി, അലിൻ ജോസ് പെരേര, അഭിലാഷ് അട്ടായം, ബ്രൈറ്റ്, ഹ്രസ്വചിത്ര സംവിധായകൻ വിനീത് എന്നിവർക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു.

നിയമങ്ങള്‍ പലപ്പോഴും സ്ത്രീകള്‍ക്കനുകൂലമാണെന്നും, രാഹുല്‍ വിഷയത്തിലും അതുതന്നെയാണ് സംഭവിക്കുന്നതെന്നും ആറാട്ട് അണ്ണന്‍ വീഡിയോയില്‍ ആരോപിച്ചു.

അതേസമയം, തുടര്‍ച്ചയായ ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിയമസഭ സമ്മേളനത്തിന് മുമ്പ് രാജി വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വ്യക്തമാക്കി. സ്ത്രീ വിഷയങ്ങളില്‍ കടുത്ത നിലപാടെടുക്കുന്ന പാര്‍ട്ടിയാണെന്ന് തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, രാജിവെക്കില്ലെന്ന നിലപാട് രാഹുല്‍ മാങ്കൂട്ടത്തില്‍ മനോരമ ന്യൂസിനോട് വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അനാവശ്യമാണെന്നു മാത്രമല്ല, പുറത്തുയരുന്ന ആവശ്യങ്ങള്‍ക്കിടയിലും സ്ഥാനമൊഴിയാന്‍ താല്‍പര്യമില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

രാഹുലിനെതിരായ വിമര്‍ശനങ്ങള്‍ക്കിടയില്‍ എം.എല്‍.എ ഷാഫി പറമ്പില്‍ വീണ്ടും അദ്ദേഹത്തിന്റെ പക്ഷത്ത് നിന്ന് രംഗത്തെത്തി.



Comments

Popular posts from this blog

ബിഗ് ബോസ് 7-ൽ രേണു സുധിയുടെ വിവാദ വീഡിയോ: മോഹൻലാൽ നേരിട്ട് പറഞ്ഞു, “ഇത് പൈറസിയാണ്”

ബിഗ് ബോസ് സീസൺ 7 തുടങ്ങി ഏതാനും ദിവസങ്ങൾ മാത്രമായിരിക്കുമ്പോഴാണ്, സോഷ്യൽ മീഡിയയിൽ ഇതിനകം പേരെടുത്ത രേണു സുധിയെക്കുറിച്ചുള്ള വിവാദം പൊട്ടിപ്പുറപ്പെട്ടത്. ആദ്യ ആഴ്ച തന്നെ എലിമിനേഷനിൽ വന്ന രേണു, വോട്ടിനായി ഒരു വീഡിയോ പുറത്തുവിട്ടതായി വെളിപ്പെടുത്തിയത്, മറ്റാരുമല്ല — ഷോയുടെ ഹോസ്റ്റ് മോഹൻലാൽ തന്നെ. ഷോയിൽ നടന്ന സംഭവങ്ങൾ ഇപ്പോഴും ടെലികാസ്റ്റ് ചെയ്യാത്ത സമയത്ത്, അതിന്റെ വിവരങ്ങൾ വീഡിയോയാക്കി പുറത്തുവിടുന്നത് “പൈറസി” തന്നെയാണെന്ന് മോഹൻലാൽ വ്യക്തമാക്കി. പരിപാടിയുടെ കൗതുകം നഷ്ടപ്പെടുത്തുന്ന ഇത്തരം പ്രവൃത്തികൾ ബിഗ് ബോസിന്റെ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹൗസിൽ അന്വേഷണം നടത്തിയെങ്കിലും, ഒന്നും കണ്ടെത്താനായില്ല. എന്നാൽ രേണു മുമ്പേ തന്നെ റെക്കോർഡ് ചെയ്ത് വെച്ചിരുന്ന “എനിക്ക് വോട്ട് ചെയ്യണം” എന്ന വീഡിയോയാണ് പിന്നീട് ടെലികാസ്റ്റ് ചെയ്തത്. ഇത് കാണിച്ച ശേഷം, രേണു പൊതുവേദിയിൽ ക്ഷമ ചോദിച്ചു — “ഇനി ഇത്തരം കാര്യങ്ങൾ ആവർത്തിക്കില്ല” എന്ന് വാഗ്ദാനം ചെയ്തും. സോഷ്യൽ മീഡിയയിൽ ഇതിനകം വൈറലായ ഈ സംഭവം, ബിഗ് ബോസ് ആരാധകരിൽ വലിയ ചര്‍ച്ചയാവുകയാണ്. ചിലർ ഇതിനെ “പബ്ലിസിറ്റി സ്റ്റണ്ട്” എന്ന്...

തുര്‍ക്ക്മാന്‍ ഗേറ്റ് മസ്ജിദ് സമീപം അനധികൃത നിര്‍മാണങ്ങള്‍ നീക്കി; ഡല്‍ഹിയില്‍ സംഘര്‍ഷം

 ന്യൂഡല്‍ഹി | ജനുവരി 7, 2026 ഡല്‍ഹി പഴയ നഗരപ്രദേശമായ തുര്‍ക്ക്മാന്‍ ഗേറ്റില്‍ ഫൈസ്-ഇ-ഇലാഹി മസ്ജിദിന് സമീപമുള്ള അനധികൃത നിര്‍മാണങ്ങള്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫ് ഡല്‍ഹി (MCD) ചൊവ്വാഴ്ച പുലര്‍ച്ചെ നീക്കം ചെയ്തു. ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. പൊളിക്കല്‍ പ്രവര്‍ത്തനത്തിനിടെ പ്രദേശത്ത് വലിയ ജനക്കൂട്ടം തടിച്ചുകൂടുകയും, തുടര്‍ന്ന് പ്രതിഷേധം ശക്തമാവുകയും ചെയ്തു. ചില പ്രതിഷേധക്കാര്‍ പോലീസിനെതിരെ കല്ലെറിഞ്ഞതോടെ സംഘര്‍ഷം രൂക്ഷമായി. സംഭവത്തില്‍ അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായി ഡല്‍ഹി പോലീസ് സ്ഥിരീകരിച്ചു. ക്രമസമാധാനം നിലനിര്‍ത്തുന്നതിനായി പോലീസ് ടിർഗ്യാസും ലഘുലാത്തി ചാര്‍ജും പ്രയോഗിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്, അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. അധികൃതരുടെ വിശദീകരണപ്രകാരം, 38,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലുള്ള അനധികൃത ഘടനകളാണ് നീക്കം ചെയ്തത്. ഇതില്‍ വാണിജ്യ കെട്ടിടങ്ങള്‍, വഴികള്‍, ഫുട്പാത്തുകള്‍ എന്നിവ ഉള്‍പ്പെടുന്നു. 👉 ഫൈസ്-ഇ-ഇലാഹി മസ്ജിദ് കെട്ടിടത്തിന് യാതൊരു നാശന...

78 വർഷങ്ങൾക്ക് ശേഷം ഒരു ചരിത്ര നേട്ടം: സകലേഷ്പൂർ–സുബ്രഹ്മണ്യ റോഡ് വെസ്റ്റേൺ ഘട്ട് റെയിൽവേ വിഭാഗത്തിന്റെ പൂർണ്ണ വൈദ്യുതീകരണം പൂർത്തിയായി

  സ്വാതന്ത്ര്യം ലഭിച്ച് 78 വർഷങ്ങൾ പിന്നിടുമ്പോൾ, ഇന്ത്യൻ റെയിൽവേസ് രാജ്യത്തെ ഏറ്റവും വെല്ലുവിളിയേറിയ പർവത റെയിൽവേ പാതകളിലൊന്നായ കർണാടകയിലെ സകലേഷ്പൂർ–സുബ്രഹ്മണ്യ റോഡ് (55 കിലോമീറ്റർ) വെസ്റ്റേൺ ഘട്ട് സെക്ഷന്റെ പൂർണ്ണ വൈദ്യുതീകരണം വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ്. ഇതോടെ ബെംഗളൂരു–മംഗളൂരു റെയിൽവേ റൂട്ട് പൂർണ്ണമായും ഇലക്ട്രിക് ആയി മാറി. ഇത് ഒരു സാങ്കേതിക നേട്ടം മാത്രമല്ല, ദക്ഷിണേന്ത്യയിലെ ഗതാഗത ചരിത്രത്തിലെ ഒരു നിർണായക വഴിത്തിരിവാണ്. വെസ്റ്റേൺ ഘട്ടിലെ ഏറ്റവും ദുഷ്‌കരമായ റെയിൽവേ പാത സകലേഷ്പൂർ–സുബ്രഹ്മണ്യ റോഡ് റെയിൽവേ വിഭാഗം ഇന്ത്യൻ റെയിൽവേസിന് തന്നെ വലിയ തലവേദനയായിരുന്ന ഒരു പാതയാണ്. കുത്തനെ ഉയരുന്ന മലനിരകൾ, ഇടുങ്ങിയ വളവുകൾ, നിരന്തരമായ മഴ, മണ്ണിടിച്ചിലുകൾ, കാടുകൾ, തുരങ്കങ്ങൾ, ഉയർന്ന പാലങ്ങൾ എന്നിവ എല്ലാം ചേർന്നതാണ് ഈ റൂട്ട്. ഈ ഭാഗത്ത് നിരവധി തുരങ്കങ്ങൾ ആഴമേറിയ വാലികൾ ശക്തമായ മൺസൂൺ മഴ പരിമിതമായ പ്രവർത്തന സമയം എന്നിവ കാരണം വൈദ്യുതീകരണം വർഷങ്ങളോളം നീണ്ടുനിന്ന ഒരു സ്വപ്നമായിരുന്നു. 55 കിലോമീറ്റർ, പക്ഷേ വർഷങ്ങളായ പരിശ്രമം മാത്രം 55 കിലോമീറ്റർ ദൂരമുള്ള ഈ സെക്ഷൻ വൈദ്യുതീകരിക്കാൻ ഇന്ത്യൻ റെയ...