തിരുവനന്തപുരം ∙ എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ക്കെതിരായ ലൈംഗികാരോപണങ്ങള്‍ക്കിടെ ‘ആറാട്ട് അണ്ണന്‍’ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി പ്രതികരണവുമായി രംഗത്തെത്തി. താന്‍ നിരപരാധിയാണെന്നും, പലപ്പോഴും സെക്‌സ് ചാറ്റ് നടത്തുന്നത് സ്ത്രീകളാണെന്നും പിന്നീട് അവര്‍ കേസ് കൊടുത്ത് കുടുക്കുകയാണെന്നും ആറാട്ട് അണ്ണന്‍ ആരോപിച്ചു.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് മേക്കപ്പ് ആര്‍ട്ടിസ്റ്റായ ട്രാന്‍സ്‌ജെന്‍ഡറിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസില്‍ നേരത്തെ തന്നെ സന്തോഷ് വർക്കി, അലിൻ ജോസ് പെരേര, അഭിലാഷ് അട്ടായം, ബ്രൈറ്റ്, ഹ്രസ്വചിത്ര സംവിധായകൻ വിനീത് എന്നിവർക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു.
നിയമങ്ങള്‍ പലപ്പോഴും സ്ത്രീകള്‍ക്കനുകൂലമാണെന്നും, രാഹുല്‍ വിഷയത്തിലും അതുതന്നെയാണ് സംഭവിക്കുന്നതെന്നും ആറാട്ട് അണ്ണന്‍ വീഡിയോയില്‍ ആരോപിച്ചു.
അതേസമയം, തുടര്‍ച്ചയായ ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിയമസഭ സമ്മേളനത്തിന് മുമ്പ് രാജി വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വ്യക്തമാക്കി. സ്ത്രീ വിഷയങ്ങളില്‍ കടുത്ത നിലപാടെടുക്കുന്ന പാര്‍ട്ടിയാണെന്ന് തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, രാജിവെക്കില്ലെന്ന നിലപാട് രാഹുല്‍ മാങ്കൂട്ടത്തില്‍ മനോരമ ന്യൂസിനോട് വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അനാവശ്യമാണെന്നു മാത്രമല്ല, പുറത്തുയരുന്ന ആവശ്യങ്ങള്‍ക്കിടയിലും സ്ഥാനമൊഴിയാന്‍ താല്‍പര്യമില്ലെന്നും രാഹുല്‍ വ്യക്തമാക്കി.
രാഹുലിനെതിരായ വിമര്‍ശനങ്ങള്‍ക്കിടയില്‍ എം.എല്‍.എ ഷാഫി പറമ്പില്‍ വീണ്ടും അദ്ദേഹത്തിന്റെ പക്ഷത്ത് നിന്ന് രംഗത്തെത്തി.
Comments
Post a Comment